ഹ്യുമര്‍ സെന്‍സ്...

ഓഫീസിലേക്ക് ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ തുടങ്ങിയതില്‍ പിന്നെ ടീം മേറ്റ്സിനു ഇത്തിരി ബഹുമാനം തോന്നി തുടങ്ങിയിട്ടുണ്ട്. ബാച്ചിലേര്‍സ് ഭക്ഷണം ഉണ്ടാക്കുക, കൊണ്ടു വരിക എന്നൊക്കെ പറഞ്ഞാല്‍ സംഭവം തന്നെ ആണല്ലോ... ആകെ കല്യാണം കഴിച്ചവര്‍ക്കെ അങ്ങിനെയുള്ള ആര്‍ഭാടങ്ങള്‍ ഉണ്ടാകാറുള്ളൂഇവിടെ..
അങ്ങിനെയിരിക്കെ ഒരു ദിവസം സോഫ്റ്റ്‌ വെയറിലെ ഒരു പുള്ളി ഞാന്‍ ഓവനില്‍ ഭക്ഷണം ചൂടാക്കുന്നത്കണ്ടു. ആദ്യത്തെ തിയറി അറിയാവുന്ന അവന്‍ എനിക്കും ഡബ്ബ കിട്ടിയല്ലോ എന്ന് അസൂയപ്പെട്ടു. അപ്പോഴാണ്‌ എന്റെ കല്യാണക്കാര്യം അവന്‍ ഓര്‍ത്തത്‌.. എന്നായിരുന്നു അറിയിച്ചില്ലല്ലോഎന്ന് പരിഭവം.... കല്യാണം നടക്കുമ്പോള്‍ എന്‍റെഅമ്മക്ക് പോലും കാര്യം അറിയുമായിരുന്നില്ല എന്ന് ഞാന്‍ തട്ടി വിട്ടു... അവന്‍ ആകെ വണ്ടര്‍ അടിച്ച് നോക്കുന്നു... മന്നുണ്ണീ... ഒരാളെ പറ്റിച്ച സന്തോഷത്തില്‍ ഞാനും... അല്ലേലും ഈ സോഫ്ടന്മാര്‍ക്ക് ബുദ്ധി ഒരു പൊടി കുറവാ... പക്ഷെ ഞാന്‍ സോഫ്റ്റ്‌ വെയറില്‍ അല്ലാത്തത് കൊണ്ടു എന്‍റെ മണ്ട നിറച്ചും ബുദ്ധിയാനെ...

കുട്ടിമാളു പരിണയം

കുട്ടിമാളു പ്രണയം ഓര്‍മയുണ്ടല്ലോ... ഒരു ചെറിയ തെറ്റിധാരണയുടെ പേരില്‍ കുഞ്ഞിരാമനെ വെറുക്കപ്പെട്ടവന്‍ ആയി കുഞ്ഞിമാളൂ പ്രഖ്യാപിക്കുകയും കുഞ്ഞിരാമന്‍ അവളെയോര്‍ത്തു മോങ്ങി മോങ്ങി നിമിഷങ്ങള്‍ എണ്ണിഎണ്ണി തള്ളി നീക്കുകയും ആയിരുന്നല്ലോ . ഒരു മേഘസന്ദേശത്തില്‍ കൂടി കുട്ടിമാളു പ്രണയം വായിച്ചതും തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ അവളുടെ മനസ്സില്‍ നിന്നും നീങ്ങുകയും അവരുടെ പ്രണയം പിന്നെയും തട്ടി മുട്ടി നീങ്ങാന്‍ തളിര്‍ക്കുകയും ചെയ്തു. അവളുടെ മോഹവലയത്തില്‍ എല്ലാം മറന്നു കുഞ്ഞിരാമന്‍ പൂര്‍വാധികം ശക്തിയോടെ പ്രണയിക്കുകയും ചെയ്തു.

ഇന്നു കുട്ടിമാളുവിന്റെ വിവാഹം ആണ്. അവളുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന ദിവസം. പരമാവധി നാണം കഷ്ടപ്പെട്ട് മുഖത്ത് വരുത്തി തല കുനിച്ചു അവള്‍ നിന്നു. പിന്‍ കഴുത്തില്‍ താലിച്ചരട് വീഴുന്നതും വിറയാര്‍ന്ന കൈകള്‍ അത് കൂട്ടി കെട്ടുന്നതും അവള്‍ അറിഞ്ഞു. കുഞ്ഞിരാമന്റെ കൂടെ കണ്ട സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം... അവളുടെ കണ്ണുകള്‍ കുഞ്ഞിരാമന്റെ കണ്ണുകളുമായി ഉടക്കി.

സുന്ദരിക്കാക്ക

കാറിന്‍റെ പിന്‍സീറ്റില്‍ ഉറച്ചിരുന്നു മീനാക്ഷി ഊറിചിരിച്ചു.. വേറെ ഒരുത്തന്‍ കൂടി തന്‍റെ സൌന്ദര്യത്തില്‍ വീണിരിക്കുന്നു... നാല്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി മാസങ്ങളെ ഉള്ളു. എന്നിട്ടും ഓഫീസില്‍ പുതുതായി എത്തിയ പയ്യന്‍സ്‌ വരെ തന്‍റെ ഒരു കടാക്ഷത്തിനു കാത്തു കെട്ടി കിടക്കുകയല്ലേ... ഇനിയെത്ര പേരു കൂടി...

ബാബുവിന്‍റെ വലുപ്പപ്രശ്നം...

രാവിലെ ഓഫീസില്‍ എത്തിയപ്പോ ഇത്തിരി വൈകി ( മാനേജര്‍ കണ്ണുരുട്ടി കാണിക്കും എന്നപേടി ഇല്ല കേട്ടോ, ഞാന്‍ ഒരു ചായയൊക്കെ കുടിച്ചു റിലാക്സ് ചെയ്യുംപോഴേക്കെ പുള്ളിക്കാരി എത്തൂ ) ബൈക്ക് വച്ചു പടി കയറി തുടങ്ങി. രണ്ടാം നിലയിലേക്ക് ലിഫ്ടില്ലാതെഉള്ള കയറ്റം ആണ് എന്‍റെആരോഗ്യത്തിന്‍റെരഹസ്യം. വലിയ ആരോഗ്യം ആവശ്യം ഇല്ലാത്തതിനാല്‍ ദിവസം ഒരിക്കലെ കസര്‍ത്തിനു പോകൂ. അമ്മയെ വിളിക്കുന്നതും എന്നും സമയത്തു തന്നെ. അമ്മയെ വിളിച്ചു വിശേഷങ്ങളൊക്കെ അറിഞ്ഞു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു പറ്റിച്ചപ്പോഴേക്കുംസീറ്റ് എത്തി. അപ്പോഴാണ് ബാബു മോന്‍ കല്യാണം കഴിഞ്ഞു തിരിച്ചെത്തിയ കാര്യം ഓര്‍ത്തത്‌. അവന് ആദരാജലിഅര്‍പ്പിച്ചിട്ടാകാംഇന്നത്തെ പണി എന്നും ഉറപ്പിച്ചു അവന്റെ സീറ്റിലേക്ക് വച്ചു പിടിച്ചു.

സ്വപ്നം പോലെ ജീവിക്കാം...

ഇന്നു എന്‍റെ പോസ്റ്റ് കഥ ഒന്നും അല്ല. കുറച്ചു കട്ടികൂടിയ ചിന്തകളാണ് ഇന്നത്തെ വിഭവം. വെറുതെ മാനത്ത് നോക്കി ഇരുന്നപ്പോള്‍ തോന്നിയ മണ്ടത്തരങ്ങള്‍ അല്ല ഇവ കേട്ടോ. എല്ലാവരും നാളെ ജീവിക്കേണ്ടത് എങ്ങിനെ എന്ന് ആലോചിച്ചു ഇന്നത്തെ ജീവിതം ജീവിക്കാന്‍ മറന്നു പോകുന്ന പോലെ തോന്നുന്നു. പക്ഷെ നമ്മുക്ക് ഭാവിയുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്തിടത്തോളം ആ ചിന്തകള്‍ക്ക് എന്താ പ്രസക്തി... നാളത്തെ സന്തോഷവും സമൃദ്ധിയും സുഖവും എല്ലാം ഉറപ്പിക്കാന്‍ നടന്നു നമ്മള്‍ ഇന്നത്തെ ജീവിതത്തിനു എന്തെ ഒരു മുടക്ക് വക്കുന്നു... ഇന്നത്തെ ജീവിതം ഇന്നു തന്നെ ജീവിക്കണം, ഭംഗിയായിസന്തോഷമായി സമൃദ്ധിയായി... അതാണ് എന്‍റെ ജീവിതത്തെ കുറിച്ചുള്ള കോണ്‍സെപ്റ്റ്..

ഗോവിന്ദപുരാണം

ഇന്ന് നമ്മളുടെ മുന്നില്‍ എത്തുന്ന താരമാണ് ഗോവിന്ദന്‍. കൂട്ടുകാരുടെ കോവിന്ദന്‍. മറ്റുള്ളവരെ പോലെ ആകാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരു പുള്ളി. നാട്ടിലെ കടകളില്‍ വിറ്റുതുടങ്ങും മുന്‍പേപുറത്തു നിന്നും പുതിയ മോഡല്‍ മൊബൈല് എല്ലാം വാങ്ങി കസര്‍ത്ത് നടത്തുന്നവന്‍. ഒരു രസത്തിന് ( എന്തോ കാര്യസാധ്യത്തിനു ആണെന്ന് ഞങ്ങള്‍ക്ക്‌ സംശയം ഉണ്ട് പക്ഷെ കോവിന്ദന്‍ സമ്മതിച്ചു തന്നിട്ടില്ല ഇതു വരെ ) അമ്പലവും ഭക്തിയും കൊണ്ടു നടക്കുന്നുമുണ്ടവന്‍. എങ്കിലും കൂട്ടുകാര്‍ക്കും കസിന്‍സിനും വേണ്ടിഎന്ത് സഹായത്തിനും എപ്പോഴും റെഡി ആണ് കേട്ടോ പുള്ളി..

ഊഞ്ഞാല്‍ ഇഷ്ടമുള്ള പെണ്‍കുട്ടി

രാജീവ് ഓഫീസില്‍ നിന്നും ഓടിയിറങ്ങി. സമയം മൂന്നു മണി ആയി ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല ഇതു വരെ. എങ്ങിനെയാ ക്ലയന്റ് ഒടുക്കത്തെ മൂടിലായിരുന്നല്ലോ സംസാരിക്കാന്‍. പന്നന്‍.... ആരോ ഫോണ്‍ വിളിക്കുന്നല്ലോ... ദൈവമേ ടെ അയാള്‍ പിന്നേം... 'ഹലോ സര്‍, ഞാന്‍ ഭക്ഷിക്കാന്‍ പോവുകയാണ്' എന്ന് പറഞ്ഞാലും വിടില്ലല്ലോ. നടന്നു കൊണ്ടു സംസാരിക്കണം അത്രേ. അയാള്‍ വെള്ളം കുടിച്ചു ചാവില്ല. ഇടത് വശത്തെ പാര്‍ക്കില്‍ കൊച്ചു കുട്ടികള്‍ കളിക്കുന്നു... എത്ര ഹാപ്പിയാ അവര്‍. അതില്‍ ഒരു പെണ്‍കുട്ടി ഊഞ്ഞാല്‍ ആടുകയാണ്. അവളുടെ ചേട്ടനോട് ഉയരത്തിലേക്ക് ആട്ടാന്‍ പറയുന്നുമുണ്ട്. പെട്ടെന്ന് രാജീവിന്റെ കണ്ണില്‍ നിന്നും പാര്‍ക്കും ഫോണിലെ ബോസ്സും എല്ലാം മാഞ്ഞു പോയി... മനസ്സു ഒത്തിരി പിന്നിലേക്കു പോയി... അനുപമ.. അവള്‍ക്കും ഒത്തിരി ഇഷ്ടമായിരുന്നു ഊഞ്ഞാലില്‍ ആടാന്‍...

കൊഞ്ചല്‍ ...

കൊഞ്ചല്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുകകുഞ്ഞുങ്ങളുടെ കൊഞ്ചല്‍ ആയിരിക്കും... അതിനെ പറ്റി ഓര്‍ക്കാന്‍ തന്നെ സുഖമാണ്... അത്ര സുഖമല്ലാത്ത കൊഞ്ചലുകളും ഉണ്ട്‌. സിഗ്നല്‍ കാത്തു നില്‍ക്കുമ്പോള്‍ ഹിജഡ വന്നു എന്താ രാജകുമാരാകാലത്തു തന്നെ ഉടുത്തൊരുങ്ങി എങ്ങോട്ടാ എന്നു ചിണുങ്ങുമ്പോള്‍ എതിരെ വരുന്ന ബി എം ടി സി ബസിന്‍റെമുന്നിലേക്ക് എടുത്തു ചാടാനെ തോന്നൂ ... ഒരു സുഖവും കാണില്ല അപ്പോള്‍... പിന്നെ വേറെ ഒരു ചിണുങ്ങലുണ്ട് പ്രായം ഏറിയിട്ടും ബാല്യം പോകാത്ത ചേടത്തിമാരുടെ കൊഞ്ചല്‍... നമ്മള്‍ കലിപ്പ് കേറിയാലും ഒന്നു ചിരിച്ചിട്ട് ഇവിടെ ഒരു കൊച്ചു കുട്ടിയുടെ ഒച്ച കേട്ടല്ലോ... അവള്‍ എവിടെ പോയി എന്നു ചോദിക്കും.. അപ്പോള്‍ കളിയാക്കിയതാണെന്ന് മനസ്സിലാക്കാതെ അത് ഞാനാ എന്നു പിന്നേം കൊഞ്ചുംഅവര്‍... പാട്ടുപെട്ടി മാക്സിമം ഉച്ചത്തില്‍ വച്ചു ഇയര്‍ ഫോണ്‍ ഉള്ളിലേക്ക് തിരുകുമ്പോള്‍ അവളുടെ മുഖത്ത് അഭിമാനം ആയിരിക്കും... ഈ ചുള്ളന്‍ എന്‍റെമുഖത്ത് നോക്കി കുഞ്ഞു വാവ എന്നു പറഞ്ഞല്ലോ... അത് കേട്ടിയോനോട് പറയണം അയാള്‍ എന്നെ ഈയിടെയായി അമ്മായി എന്നല്ലേ വിളിക്കുന്നത്... എന്നോക്കെയാവണംഅവളുടെ ഉള്ളില്‍. ഇന്നത്തെ കഥ പക്ഷെ ഇതൊന്നും അല്ല എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കൊഞ്ചലിനെ ഓര്‍ത്തുഎഴുതുകയാണ്...

Related Posts with Thumbnails